Saturday, January 24, 2009

അഭിമാന താരത്തിന്റെ സുവര്ണ നിമിഷം

ബയ്ജിങ്ങിലെ ഷൂട്ടിംഗ് റേയ്ഞ്ചില് ഇതാ ഇപ്പോഴും ഭാരതത്തിന്റ ദേശീയഗാനം മുഴങ്ങി കേള്ക്കാം. വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില് നമുക്കു മാത്രമായ് ഒരു സ്വര്ണം ഒളിമങ്ങാതെ കാത്തിരിപ്പു ണ്ടായിരുന്നു. അത് ചിരിച്ചുകൊണ്ട് ആവേശത്തോടെ കയറുവാന് കൊതിച്ചത് "അഭിനവ് ബിന്ദ്ര "എന്ന താരത്തിന്റ കരങ്ങളിലേക്കായിരുന്നു 28 വര്ഷത്തെ കാത്തിരുപ്പിനൊടുവില് ഇതാ ഇന്ഡ്യ വീണ്ടും വിജയകിരിടം ചൂടുകയാണ്. എല്ലാ സന്തോഷങ്ങളും ഒരു ചെറുപുഞ്ചിരിയിലൊതുക്കുന്ന ഈ ചണ്ഢീഗഡുകാരന് ഇന്‍ഡ്യയുടേതാണ്, ഇന്ഡ്യയുടെ പ്രതീക്ഷയാണ്. അഭിനവിന്റ ഈ മെഡല് നമ്മുടെതാണ്. നമ്മുടെ ഊര്ജമാണ്.
ഉത്തര്പ്രദേശിലെ ഡെറാഡൂണില് 1983 സെപ്തംബര് 28-നാണ് ഈ ​ഷൂട്ടിംഗ് താരത്തിന്റെ ജനനം.ചണ്ഡീഗഡില് സിരക് പൂരിലെ ഫാം ഹൗസില് തോക്കുകളായിരുന്നു ഈ കുട്ടി അഭിനവിന്റെ കളിപ്പാട്ടങ്ങള്.സൈനികനായ മുത്തച്ഛന്റെ തോക്കുകളില് തൊട്ടും തലോടിയും അഭിനവ് തോക്കുകളെ സ്നേഹിക്കുവാന് തുടങ്ങി.ആദ്യ കാലങ്ങളില് ആയയുടെ തലയില് പാവ വെച്ചായിരുന്നു ഉന്നംപിടിക്കല്.മകന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞ മാതാപിതാക്കളായ ഡോ.എം.എസ്സ് ബിന്ദ്രയും അമ്മ ബബ്ബിയും വീടിനു പുറകില് നല്ല ഒരു ഷുട്ടിംഗ് റേഞ്ച് ഒരുക്കിക്കൊടുത്തു.
മറ്റു കുട്ടികള് ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമായി നടക്കുമ്പോഴും ഷൂട്ടിംഗ് റേഞ്ചായിരുന്നു അഭിനവിന്റെ കളിയിടം.ഒളിംപിക്സിലെ ഈ സുവര്ണ്ണ നേട്ടത്തിനു പുറമേ ഇന്ത്യയില് "ഖേല്രത്ന പുരസ്കാരവും" അഭിനവിനെ തേടിയെത്തിയിട്ടുണ്ട്.
ഈ സുവര്ണ്ണനേട്ടത്തിനു പിന്നില് ഒരു മലയാളിക്കരം കൂടി ഉണ്ടെന്നറിയുമ്പോള് നമ്മള് മലയാളികള്ക്ക് എക്കാലവും അഭിമാനിക്കാം.സണ്ണിതോമസ് എന്ന മലയാളിയാണ് അഭിനവിന്റെ കോച്ച്.
നാം ഒാരോരുത്തരുടെയും മനസ്സിലെ സ്വര്ണ്ണപീഠത്തില് സ്ഥാനം ഉറപ്പിച്ച ആ "​ഷൂട്ടിംഗ് കിംങ് " ഇനിയും ഒളിംപിക്സില് ധാരാളം സ്വര്ണ്ണമെഡലുകളും പുരസ്കാരങ്ങളും കീഴടക്കട്ടെയെന്ന് നമുക്ക് പ്രാര്ത്ഥിക്കാം.

ഭാഗ്യലക്ഷ്മി.പി.സി
std 8

No comments:

Post a Comment

കൂട്ടുകൂടിയവര്‍